Tuesday, January 10, 2012

ഒരു പ്രവാസിയുടെ നൊമ്പരം ..




നാട്ടില്‍ ചെറിയ ഒരു ജോലി ഉണ്ടായിരുന്ന എനിക്ക്, വളരെ ബുദ്ധിമുട്ടിയാണങ്കിലും അന്നന്നത്തെ കാര്യങ്ങള്‍ അല്ലലില്ലാതെ കഴിഞ്ഞു കൂടുമായിരുന്നു....അപ്പൊഴും ഭാര്യയുടെ വാക്കുകള്‍ കാതില്‍ മുഴങ്ങും
ഇക്കാ  നമുക്കൊരു പെണ്‍കുട്ടിയാ,,അവളെ നല്ല രീതിയില്‍ വിവാഹം കഴിപ്പിച്ച് വിടണ്ടെ...
ഈ ചിന്ത ഭാര്യയ്ക്ക് മാത്രമല്ല എന്നെയും അലട്ടുന്നുണ്ടായിരുന്നു... 
അപ്പൊഴും നാട്ടിലെ ചില കൂട്ടുകാര്‍ പറയുന്നുണ്ടായിരുന്നു,, എടാ നീ എന്താ ഗള്‍ഫില്‍ പോകാന്‍ ഒരു ശ്രമം നടത്താത്തത്അപ്പൊഴൊക്കെ ഞാന്‍ അവരൊട് പറഞ്ഞു ഇല്ല ഞാന്‍ ഗള്‍ഫിലേയ്ക്ക് ഇല്ല’..എന്റെ ഭാര്യയെയും മകളേയും പിരിഞിരിക്കാന്‍ എനിക്കാവില്ല....ഞാന്‍ ഗള്‍ഫിലേയ്ക്കു പോകുന്നത്  അവള്‍ക്കും സമ്മതമാകില്ല ഇല്ല ഞാനില്ല അവിടെ നിന്നും നിറകണ്ണുകളുമായാണ് ഞാനന്ന് വീട്ടിലേയ്ക് പോയത്...
 

     വിഷാദം നിറഞ്ഞ എന്റെ മുഖം കണ്ടിട്ടാണൊ എന്നറിയില്ല അവള്‍ എന്നോട് ചോദിച്ചു എന്തു പറ്റി ഒരു വിഷമം പോലെ’ ‘’ ഇല്ല ഒന്നുമില്ല എന്നു പറഞ്ഞ് ഞാന്‍ അകത്തേയ്ക്ക് പൊയി..
അന്ന് കിടക്കന്‍ നേരം അവള്‍ എന്നൊട് ചൊദിച്ചു ഇക്കാ  ഞാനൊരു കാര്യം പറയട്ടെ’ അതിന് ഉത്തരമായി ഞാന്‍ ഒന്ന് മൂളുക മാത്രം ചെയ്തു

.അവള്‍ പറഞ്ഞു’ ,ഇന്നു ഞാന്‍ തെക്കെതിലെ രസിയയെ  കണ്ടിരുന്നു അവളുടെ ഭര്‍ത്താവ് ഇപ്പൊള്‍ ഗള്‍ഫിലാ...അവിടെ നല്ല ശമ്പളമാ..അവരുടെ കടങ്ങളെല്ലാം തീര്‍ന്നു...
അതെയൊ നല്ല കാര്യംഞാന്‍ ഇങ്ങനെ പറയുന്നതിന് മുന്‍പ്പെ അവള്‍ പറഞ്ഞുനമുക്ക് രസിയയുടെ  ഭര്‍ത്താവിന്റ്ടുത്ത് പറഞ്ഞ് ഇക്കാക്ക്   ഒരു വിസ ശരിയാക്കിയാലൊ? ഒന്ന് അക്കരെ എത്തിയാല്‍ നമ്മുടെ ബുദ്ധിമുട്ടൊക്കെ തീരുമല്ലൊ..നിങ്ങള്‍ എന്തു പറയുന്നു?.ഇതു കേട്ടതും എന്റെ നെഞ്ച് പൊട്ടി പോകുന്നതായ് എനിക്ക് തോന്നിനീ എന്താ ഈ പറയുന്നത് നിന്നെയും മോളേയും പിരിഞ്ഞിരിക്കാനൊ...ഇല്ല എന്നെക്കൊണ്ടാവില്ല.....നിനക്ക് എങനെ തോന്നി എന്നൊട് ഇത് പറയാന്‍

എന്റെ ഈ വാക്കുകള്‍ കേട്ടതും അവള്‍ പറഞ്ഞു നമ്മുടെ ഈ അവസ്ഥയ്ക്ക് ഒരു പരിഹാരം ഞാന്‍ വിജാരിച്ചിട്ട് ഇതേ ഉള്ളൂ എന്നെയു മോളെയും കുറിച്ചുള്ള വിഷമം കുറച്ച് നാളെ ഉണ്ടാകൂ..അവിടെ ചെന്ന് പുതിയ കൂട്ടുകാരൊക്കെ ആകുമ്പോള്‍ അറിയാതെ മാറിക്കൊള്ളും‘’
ഇല്ല എനിക്ക് അതിനാവില്ല നിനക്ക് കഴിയുമൊ എന്നെ പിരിഞ്ഞിരിക്കാന്‍ഞാന്‍ ചോദിച്ചു.
അപ്പൊള്‍ അവള്‍ എന്നൊട് പറഞ്ഞുനമ്മുടെ മകളെ കുറിച്ച് ഓര്‍ക്കുമ്പൊള്‍ ആ വിഷമം സഹിക്കാവുന്നതേയുള്ളൂ
ഇതെല്ലാം കേട്ട് ഞാന്‍ ആലോചിച്ചു പണ്ട് ഗള്‍ഫ് ചിന്ത മനസ്സില്‍ വരുമ്പൊള്‍ എന്റെ ഭാര്യയെ പിരിഞ്ഞ് ജീവിക്കാന്‍ എനിക്കും എന്നെ പിരിയാന്‍ അവള്‍ക്കും കഴിയില്ല എന്നാണല്ലൊ?
എന്നെ പിരിഞ്ഞ് ഒരു നിമിഷം പോലും ഇരിക്കാന്‍ ഇവള്‍ക്ക് കഴിയില്ലാ എന്ന് വിജാരിച്ച ഞാനൊരു വിഢിയാണ്..... അങ്ങനെ ഗള്‍ഫിലേയ്ക് പൊകാന്‍ ഞാന്‍ തീരുമാനിച്ചു...അവള്‍ക്ക് അത് വളരെ സന്തൊഷമായി...എന്താണന്നറിയില്ല വിസയും എല്ലാം പെട്ടന്ന് റെഡിയാകുകയും ചെയ്തു.....അങ്ങനെ യാത്രയ്ക്കുള്ള ദിവസമടുത്തു
എന്റെ മനസ് നീറുകയായിരുന്നു..അപ്പോഴും വീട്ടിലെത്തുന്നവരെ സ്വീകരിക്കുന്ന തിരക്കിലായിരുന്നു അവള്‍...
  
 

    ആ സമയം ഞാന്‍ ചിന്തിക്കുകയായിരുന്നു  ഞാന്‍ ഇവളെ  വിട്ടു പോകുകയാണ് എന്നിട്ടും ഇവള്‍ക്ക്  യാതൊരു വിഷമവും ഇല്ലല്ലൊ ദൈവമെ.....പെണ്ണിന്റെ മനസ്സ് ഇത്രയ്ക് ക്രൂരമാണൊ?
ഇങ്ങനെ ചിന്തിച്ചിരിക്കുപ്പൊഴാണ് എയര്‍ പോര്‍ട്ടിലേയ്ക്ക് പോകുവാനുള്ള വണ്ടി വന്നു എന്ന് ആരോ പറഞ്ഞത്..


   പെട്ടന്ന് വന്ന കരച്ചിലിനെ അടക്കികൊണ്ട് മുറിയിലേയ്ക് കയറി കട്ടിലില്‍ ഉറങ്ങികിടന്ന മകളെയെടുത്ത് ഒരു മുത്തവും നല്‍കി പുറത്തേയ്ക്ക് ഇറങ്ങുവാന്‍ തുടങ്ങിയപ്പൊഴാണ് പെട്ടന്ന് എന്നെ ആരൊ പുറകില്‍ നിന്നു ശക്ത്തിയായ് കയറി പിടിച്ചത് ഞാന്‍ തിരിഞ്ഞ് നോക്കിയപ്പൊള്‍ കണ്ട കാഴ്ച,....പൊട്ടികരഞ്ഞുകൊണ്ട് എന്റെ ഭാര്യ് പറയുകയാണ്..വേണ്ടാ നിങ്ങള്‍ പോകണ്ടാ .. എനിക്ക് സഹിക്കാന്‍ കഴിയില്ല എന്നെ തനിച്ചാക്കിയിട്ട് പോകരുത്..അവള്‍ ഹൃദയം പൊട്ടി കരയുകയായിരുന്നു..ആ സമയം  ഞാന്‍ അടക്കിവെച്ചിരുന്ന ദുഖം കരച്ചിലായ് വരികയായിരുന്നു ..ഞാന്‍ അവളെ കെട്ടിപിടിച്ച് നെറുകയില്‍ ഒരു ചുംബനവും നല്‍കിയിട്ട് പറഞ്ഞു..എന്തായാലും നമ്മള്‍ തീരുമാനിച്ചതല്ലെ ഇനി പോയാലല്ലേ  പറ്റുകയുള്ളൂ...നീ കരയുരുത് നീയാണ് എനിക്ക് ധൈര്യം തരേണ്ടത് ഒന്നുമല്ലങ്കിലും നമ്മുടെ നല്ലതിന് വേണ്ടിയല്ലെഅപ്പൊള്‍ അവള്‍ പറയുകയാണ്..ഇല്ല എനിക്ക് കഴിയില്ല  നിങ്ങള്‍ പോകണ്ടാ....എന്നും പറഞ്ഞ് അവള്‍ കൈയിലെ പിടി മുറുക്കുകയാണ് ..അവസാനം പയ്യെ അവളുടെ കൈയ്യുംതട്ടിമാറ്റി പൊട്ടിയ ഹൃദയവുമായ്,ഒന്നു തിരിഞ്ഞ് അവളെ നോക്കാനുള്ള ശക്ത്തിയില്ലാതെ ഞാന്‍ പുറത്തെയ്ക്ക് വന്ന് വാഹനത്തില്‍ കയറി,,,വണ്ടി നീങ്ങി തുടങ്ങിയതും അവള്‍ കരഞ്ഞു കൊണ്ട് വീട്ടിനകത്തെയ്ക് ഓടുന്നത് ഞാന്‍ കണ്ടു,അപ്പൊള്‍ ഞാനും പൊട്ടികരഞ്ഞുപോയി.........
അന്ന് എനിക്ക് അത് ആദ്യത്തെ അനുഭവമായിരുന്നു എന്നാല്‍ ഇന്ന് ...,വര്‍ഷങ്ങള്‍ നീണ്ട പ്രവാസ ജീവിതം ഇത് പോലത്തെ ഒരുപാട് യാത്രകള്‍ ,ഓരൊ പ്രാവശ്യവും യാത്ര പറയുമ്പൊള്‍ വിജാരിക്കും ഇത് അവസാനത്തെത് ഇനി ഇല്ല... പക്ഷെ കഴിയുന്നില്ല  കഴിഞ്ഞിട്ടില്ല ഇന്നുവരെയും....


 

  
   

തീവ്രവാദി...

  നേതാവ് ഒന്നു നടക്കാനിറങ്ങിയതാണ് ,ജനങ്ങളെ കണ്ടു പ്രശ്നങ്ങള്‍ മനസിലാക്കനൊന്നും അല്ല കേട്ടൊ.
സ്വന്തം തടികുറയ്ക്കാന്‍ വേണ്ടിയാ നടക്കാന്‍ തീരുമാനിച്ചത്
അയാള്‍ അങ്ങനെ നടക്കുപ്പോള്‍ ഒന്ന് അറിയാതെ തിരിഞു നോക്കി,അപ്പോള്‍ കണ്ട കാഴ്ച;
ഒരാള്‍ കറുത്ത വസ്ത്രമൊക്കെ ധരിച്ഛ് അയാളെ പിന്തുടരുന്നു. നേതാവ് നടപ്പിനു വേഗം കൂട്ടിക്കൊണ്ട് 
മൊബൈലെടുത്ത് പാര്‍ടിഓഫീസില്‍ വിളിച്ചു പറഞ്ഞു എന്നെ ഇതാ ഒരു തീവ്രവാദി പിന്തുടരുന്നു. 
ഇതു കേള്‍ക്കേട്ട താമസം പാര്‍ട്ടി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു ,തീവ്രവാദികള്‍ക്കെതിരെ ശക്ത്തമായ നടപടി എടുക്കുമെന്ന മന്ത്രിമാരുടെ പ്രസ്താവന, തീവ്രവാദികളുടെ കയ്യില്‍ എ കെ 47 ഉണ്ടന്ന് പൊലീസ്,ഭീകരര്‍ 
ഒന്നില്‍ കൂടുതല്‍ ഉണ്ടന്ന് മാധ്യമങ്ങള്‍.. 
അങ്ങനെ നാടുമുഴുവന്‍ കാട്ടു തീ പോലെ ഈ വാര്‍ത്ത പരന്നു..
ഈ സമയം പേടിച്ച് ഓടിക്കൊണ്ടെയിരുന്നു നേതാവ് ... പെട്ടന്ന് മഴയുടെ ലക്ഷണമാണന്നു തോന്നുന്നു
ആകാശത്ത് കാര്‍മേഘങ്ങള്‍ വന്നു നിറയാന്‍ തുടങ്ങി..അപ്പോള്‍ അറിയാതെ നേതാവ് ഒന്നു തിരിഞ്ഞു നോക്കിയപ്പൊള്‍ പുറകെ ആരെയും തന്നെ കണ്ടില്ല ..അപ്പൊഴാണു നേതാവിനു ആ സത്യം മനസിലായത് നേരത്തെ ഞാന്‍ കണ്ടത് എന്റെ നിഴലായിരുന്നു എന്ന്; 
അപ്പൊഴും എതൊന്നു മറിയാതെ പൊലീസ് അറസ്റ്റുകള്‍ തുടര്‍ന്നുകൊണ്ടെയിരുന്നു.........

വികസനം നമ്മുടെ നാട്ടില്‍........?


                          കവലയില്‍ നേതാവിന്റെ പ്രസംഗം തകര്‍ക്കുകയാണ്..
"പ്രിയ വോട്ടര്‍മാരെ നമ്മുടെ പാര്‍ട്ടി അധികാരത്തില്‍ വന്നതിനു ശേഷം ഈ നാട്ടില്‍ വന്ന വികസനം നോക്കൂ,
നമ്മുടെ രാജ്യത്തിലെ പാവപ്പെട്ട വ്യവസായിയായ ടാറ്റയ്ക് മുപ്പതിനായിരം കോടി രൂപ നികുതി ഇളവു നല്‍കി ഈ രാജ്യത്തെ പാവപ്പെട്ട വ്യവസായികളുടെ പ്രശ്നം പരിഹരിച്ചില്ലെ?
 

  യാത്ര ചെയ്യന്‍ നല്ലൊരു റോഡില്ലാതെ ബുദ്ധിമുട്ടുന്ന ഈ ഗ്രാമവാസികള്‍ക്ക് വേണ്ടി ഈ ഗ്രാമത്തിനു മുകളീലൂടെ മെട്രൊ ട്രയിന്‍ പാത കൊണ്ട് വന്നില്ലെ നമ്മുടെ സര്‍ക്കാര്‍..
കടക്കെണി മൂലം ആത്മഹത്യ ചെയ്ത കര്‍ഷകരുടെ പ്രശ്നം പഠിക്കുന്നതിന് നൂറു കോടി രൂപാ ചിലവിട് 
ഡല്‍ഹിയില്‍ നിന്നും കുറച്ച് ഉദ്യൊഗസ്ഥരെ കൊണ്ടുവന്നില്ലെ?
നമ്മുടെ നാട്ടിലെ പട്ടിണി മറ്റുവാന്‍ വേണ്ടി വന്‍ കിട ഹോട്ടലുകള്‍ ഇവിടെ സ്ഥാപിച്ചില്ലെ?
മഴയില്ലാതെ കര്‍ഷകര്‍ ബുദ്ധിമുട്ടിലായപ്പൊള്‍ നമ്മുടെ പാര്‍ട്ടി, കര്‍ഷകര്‍ക്ക് വേണ്ടി മഴയെക്കുറിച്ച് ഒരു ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചില്ലെ.........
ഇതു കേട്ടു ജനം കൈയടി തുടര്‍ന്നുകൊണ്ടെയിരുന്നു..... നേതാവു തുടരുകയാണ്..
പ്രിയന്മുള്ളവരെ, നമ്മുടെ നാട്ടിലെ സ്കൂളുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനു വേണ്ടി അധ്യാപരെ സ്ഥലം മാറ്റിയില്ലെ?
നമ്മുടെ സ്കൂളിലെ വിദ്യാര്‍ത്ധികളുടെ കൂടുതലും സീറ്റുകളുടെ കുറവും പരിഹരിക്കുന്നതിനായ് നമ്മുടെ പാര്‍ട്ടിയിലെ നേതാക്കന്മാര്‍ അവരുടെ മക്കളെ വിദേശത്തയച്ച് പഠിപ്പിച്ചില്ലെ.....
നമ്മുടെ നാട്ടിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് വേണ്ടി ഇരുപതിനായിരം കോടി രൂപാ ചിലവിട്ട് ചന്ദ്രനില്‍ വെള്ളമുണ്ടന്ന് കണ്ടുപിടിച്ചില്ലെ?
ഇതു കേണ്ടു പാര്‍ട്ടികാര്‍ പറഞ്ഞു ‘നമ്മുടെ പാര്‍ട്ടി ഒരു സംഭവം തന്നെ’....
 

  അതു കേട്ടുകൊണ്ട് വന്ന വഴിയാത്രക്കരന്‍ ഇങ്ങനെ പറഞ്ഞു,;‘ഇനി എന്നാണാവൊ ചന്ദ്രനില്‍ നിന്നും ഒരു പൈപ്പ് ലൈന്‍ ഇങ്ങൊട്ട് സ്ഥാപിക്കുന്നത്’ എന്നും പറഞ്ഞു അയാള്‍ നടപ്പു തുടര്‍ന്നു
അപ്പൊഴും നേതാവിന്റെ പ്രസഗം തുടര്‍ന്നുകൊണ്ടെയിരുന്നു,ജനങ്ങളുടെ കൈയടിയും.........

ഓണസദ്യ..

         സമയം പത്തുമണിയൊടടുത്തിട്ടും മൂടിപുതച്ചു  കിടന്നുറങ്ങുന്ന ഭര്‍ത്താവിനെ വിളിച്ചുണര്‍ത്തിയിട്ടു
ഭാര്യ ചോദിച്ചു , "ഹെ മനുഷ്യാ. ഇന്നു ഓണമാണന്ന് അറിയില്ലെ. മക്കള്‍ക്ക് ഒരു ഓണ സദ്യയെങ്കിലും കൊടുക്കണ്ടെ ?
ഉറക്കത്തില്‍ നിന്നു വിളിച്ചുണര്‍ത്തിയ ഭാര്യയോടാണോ അതോ ഓണത്തൊടാണൊ എന്നറിയില്ലഎന്തക്കയൊ പിറു പിറുത്തുകൊണ്ട് അയാള്‍എഴുന്നേറ്റു.
 

അപ്പൊഴാണു അയാള്‍ ഓര്‍ത്തത്,ശരിയാണല്ലൊ ഇന്നു ഓണമല്ലെ, ‘’കാണം വിറ്റും ഓണം ഉണ്ണണം എന്നണല്ലൊ പഴമൊഴി’ 
 

അങ്ങനെ അയാള്‍ ഭാര്യയുടെ കൈയില്‍ നിന്നും ഒരു വളയും ഊരി പുറത്തേക്കു നടന്നു
അപ്പൊള്‍ ഭാര്യ ഓര്‍ത്തു വള പൊയെങ്ക്കില്‍ പൊട്ടേ നമുക്ക് ഇന്നു വിശാലമായ ഓണസദ്യ കഴിക്കാമല്ലൊ എന്നു കരുതി ഭാര്യ കാത്തിരിക്കാന്‍ തുടങ്ങി,
 

അപ്പൊള്‍ മറ്റൊരിടത്ത് വള വിറ്റു കിട്ടിയ കാശുമായ് അയാള്‍ ഒരു ഹോട്ടലില്‍ കയറി വിശാലമായ ഒരു ഓണ സദ്യയും കഴിച്ച്, അടുത്തു കണ്ട ബിവറേജ് കോപ്പറേഷന്‍റെ ക്യൂവില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞിരുന്നു..

Monday, January 2, 2012

നമ്മള്‍ യാത്രയിലാണ്..

 
 
        നമ്മള്‍ എല്ലാപേരും ഒരു യാത്രയിലാണ്
ഉമ്മയുടെ ഗര്‍ഭാശയത്തില്‍ നിന്നും തുടങ്ങിയ ഈ യാത്ര അവസാനിക്കുന്നത് നാളെ പരലോകത്താണ്.

നാളെ പരലോകത്ത് ചെന്ന് നില്‍ക്കുമ്പോള്‍ പാതി വഴിയില്‍ പാഥേയം നഷ്ടപെട്ട് പോയ പഥികനെ പോലെ പരലോകത്ത്‌ പരിഭ്രാന്തിയോടെ പതറെണ്ട പകിഥരല്ല നാം. ആ പകിഥനായിട്ടലഞ്ഞാല്‍ പഥികന്‍റെ കൈയില്‍ എന്താണുള്ളത് ?
 
അത് കൊണ്ടു പരലോകതോട്ടു അല്ലാഹുവിന്‍റെ മുന്നിലോട്ടു കടന്നു ചെല്ലുമ്പോള്‍ നമ്മുടെ കൈയില്‍ ഒരു പോതികെട്ടു ഉണ്ടായിരിക്കണം.
ആ പൊതി കേട്ട് ഏതാണ് എന്ന് അല്ലാഹു തന്നെ പറയുന്നു " ഫ ഇന്ന ഹൈറ സാദി തക്ക്വാ" ...........
തക്ക്വയാണ് ആ പൊതികെട്ട് ..അത് കൊണ്ടു തക്വയോടെ ജീവിക്കണം തക്വയോടെ മുത്തക്കിയായിട്ടു അല്ലാഹുവിന്‍റെ മുന്നിലോട്ടു കടന്നു പോകണം.

എന്താണ് തക്വാ?

ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ഉമര്‍ (റ:അ ) ഉബയ്യിബിനു കഅ ബു (റ :അ ) നോട് ചോദിച്ചു എന്താണ് തക്വാ ?
ഉബയ്യിബിനു കഅബു (റ :അ ) പറഞ്ഞു " കല്ലും മുള്ളും നിറഞ്ഞ ഒരു വഴിയിലൂടെ നഗ്നപാദനായി നടക്കേണ്ട അവസ്ഥ വന്നാല്‍ മുള്ള് കാലില്‍ തറയ്ക്കാതെ കാല് പോയി കല്ലില്‍ തട്ടാതെ മുള്ളിന്‍റെയും കല്ലിന്‍റെയും ഇടയിലുള്ള സ്ഥലത്ത് സൂക്ഷ്മതയോടെ കാല്‍ പാദം ചവിട്ടുന്നത് പോലെ, അത്ര സൂക്ഷമതയോടെ ഹലാലും ഹറാമും വേര്‍ തിരിച്ചു ചവിട്ടി ജീവിക്കലാണ് തക്വാ...

ആ തക്വയോടെ ജീവിച്ചു മരിക്കാന്‍ നമുക്ക്‌ ഏവര്‍ക്കും അല്ലാഹു തൗഫീക് നല്കുമാറകട്ടെ.. ആമീന്‍..

Sunday, December 11, 2011

ബീമാ പള്ളിയില്‍ എണ്ണപാടമുണ്ടോ?



        കുടിവെള്ളത്തിനായി കുഴിക്കുമ്പോള്‍ പോലും ഉപ്പ് വെള്ളം ലഭിക്കുന്ന തലസ്ഥാന നഗരിയിലെ തീരപ്രദേശമായ   ബീമാ പള്ളിയിലും പരിസരപ്രദേശങ്ങളിലും എണ്ണ  പാടങ്ങള്‍ ഉണ്ടോ എന്ന് സംശയം നാള്‍ക്കുനാള്‍ ബലപ്പെടുന്നു. കാരണം കുറെ നാളുകളായി അമേരിക്കന്‍ കമ്പനികള്‍ ഈ പ്രദേശത്ത് സര്‍വ്വേകള്‍ നടത്തുന്നു. ആദ്യമായി അമേരിക്കന്‍ ഏജന്‍സിയായ പ്രിന്‍സ്ടണ്‍ സര്‍വേ റിസര്‍ച്ച് അസോസിയേറ്റ് ഇന്റര്‍നാഷണലിനുവേണ്ടി ടി.എന്‍.എസ് ഇന്ത്യ എന്ന മാര്‍ക്കറ്റിങ് ഏജന്‍സിയാണ് രഹസ്യപഠനം നടത്തിയത്  അന്ന്     ബീമാപള്ളി നിവാസികളോട് അമേരിക്കന്‍ പ്രസിഡന്‍റ് തിരെഞ്ഞെടുപ്പിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്ത് എന്ന്  സര്‍വേയ്ക്ക്‌ വന്നവര്‍ ചോദിച്ചപ്പോള്‍  അമേരിക്കയില്‍ ഞങ്ങള്‍ക്ക്‌ വോട്ടു ഉണ്ടോ എന്ന് കരുതി മൂക്കത്ത് വിരല്‍ വെച്ചിട്ടുണ്ടാകും പാവം നാടുകാര്‍.. അത് മാത്രമായിരുന്നില്ല അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രത്തെ കുറിച്ചും ബിന്‍ലാദനെയും ഇറാന്‍ സര്‍ക്കാരിനെയും കുറിച്ച് വരെ  ഈ തീരദേശവാസികളായ  ഇവരോട് ചോദിച്ചു മനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നു .. മാത്രവുമല്ല പിറന്നു വീണ സ്വന്തം രാജ്യത്തിനോടുള്ള ദേശക്കൂര് വരെ ചോദ്യം         ചെയ്യപെട്ടിരുന്നു..എന്തിനായിരുന്നു ഇത്തരം സര്‍വ്വേ എന്നത് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമായി പൊതു  സമൂഹത്തിനു മുന്നില്‍ അവശേഷിക്കുകയാണ്

         

      എന്നാല്‍ അത്കൊണ്ടും  കാര്യങ്ങള്‍ അവസാനിക്കുന്നില്ല. കുളിമുറികളില്‍ കാമറ ഒളിപ്പിച്ചു വെയ്ക്കുന്നു എന്ന വാര്‍ത്തകള്‍ നമ്മള്‍ നിത്യേനെ കേള്‍ക്കാറുണ്ട് .ഇവിടെ കുളിമുറിയും കാമറയും അല്ല താരം സോപ്പിനുളില്‍ ചിപ്പ്‌ ഒളിപ്പിച്ചു വെയ്ക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ  സോപ്പിനുള്ളില്‍ ചിപ്പ്‌ ഒളിപ്പിച്ചു വെച്ച് കൊണ്ടു സര്‍വ്വേ നടത്തുകയായിരുന്നു. സര്‍വ്വേക്കാര്‍ പറഞ്ഞ ന്യായം ആണ് ബഹു കേമം ..ശുചിത്വത്തെ കുറിച്ച് പഠിക്കാനും, ഒരാള്‍ എത്ര പ്രാവശ്യം കുളിച്ചു എന്ന കണ്ടു പിടിക്കാനാണ് പോലുംസ്വയം കുളിക്കാതെ പട്ടിയെയും, പശുവിനെയും ഈ സോപ്പുകൊണ്ട് കുളിപ്പിച്ചാൽ അതും മനുഷ്യൻ കൂടുതൽ കുളിച്ച അകൌണ്ടിൽ വരുമോ ആവോ.. ഡെന്‍മാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഷ്യോഇക്കണോമിക്  യൂനിറ്റ് ഫൌണ്ടേഷന്‍ (എസ്.ഇ.യു.എഫ്) കേരള ഘടകത്തിന്‍റെ നേതൃത്വത്തില്‍  ആണ്  ഇപ്പോള്‍ ദുരൂഹ സര്‍വേ നടത്തിയത്.


    സര്‍വ്വെയ്ക്ക് എത്തിയവരെ നാട്ടുകാര്‍ പോലീസ്‌ സ്റേഷനില്‍ എല്പിക്കുകയുണ്ടായി എന്നാല്‍  എന്നത്തെയും പോലെ പോലീസ്‌ ഇതു ലാഘവത്തോടെ കാണുകയും അവരെ മോചിപ്പിക്കുകയും ചെയ്തു. പോലീസ്‌ പറഞ്ഞ കാരണം ..അവരുടെ മറുപടി തൃപ്തികരമായിരുന്നു എന്നാണ്. എന്നാൽ ആരോഗ്യവകുപ്പിന്‍റെയോആഭ്യന്തരവകുപ്പിന്‍റെയോ അനുവാദത്തോടെ മാത്രമേ സംസ്ഥാനത്ത് ഇത്തരത്തില്‍ ഒരു സര്‍വേ നടത്താന്‍ പാടൂള്ളൂ. വിദേശികള്‍ സര്‍വേയില്‍ പങ്കെടുക്കുന്നതിനുംവിവരം ശേഖരിക്കുന്നതിനും നിയമപ്രശ്നങ്ങളുണ്ട് മാത്രവുമല്ല ജനങ്ങളുടെ ജീവനെ വരെ ബാധിചെക്കാവുന്ന  ഒരു സര്‍വ്വേ ആണ് എന്ന് സംഘാടകര്‍ വരെ സമ്മതിക്കുന്നു അത് കൊണ്ടാണല്ലോ അലര്‍ജിയുണ്ടായാല്‍ ഉടന്‍ സോപ്പിന്‍റെ ഉപയോഗം നിര്‍ത്തണമെന്നും സോപ്പിന്‍റെ ഉപയോഗം മൂലം ആര്‍ക്കെങ്കിലും  പാര്‍ശ്വഫലങ്ങളുണ്ടായാല്‍ കമ്പനി ചികില്‍സ നല്‍കുമെന്നും പറയുന്നത്..  അപ്പോഴും നമ്മെ അലട്ടുന്നത് ഒരു രാജ്യത്തിലെ പൌരന്മാരുടെ സ്വകാര്യ വിവരങ്ങള്‍ വരെ അന്യ രാജ്യക്കാര്‍ പരസ്യമായി ചോദ്യം ചെയ്തിട്ടും പ്രതികരിക്കാനോ നടപടിയെടുക്കുവാനോ ഭരണകൂടങ്ങള്‍  തയ്യാറാകുന്നില്ല എന്നതാണ്.
 
   ഇതിനെക്കാളുപരി  സയണിസ്റ്റുകള്‍ ഇത്തരം സര്‍വ്വെകള്‍ക്ക് ബീമാപള്ളി പോലെ ന്യൂനപക്ഷങ്ങള്‍ തിങ്ങി പാര്‍ക്കുന്ന മേഖലകള്‍ തിരെഞ്ഞെടുക്കുന്നു എന്നത് തന്നെ ഏറെ ദുരൂഹത ഉളവാക്കുന്ന ഒന്നാണ്.  അമേരിക്കന്‍ കമ്പനികള്‍ക്കും സയണിസ്റ്റുകളും എല്ലാം ഈ പ്രദേശങ്ങളെ നിരീക്ഷിക്കുന്നത് എന്തിനു വേണ്ടിയാണ്. ഇവിടെ ഡോളറുകള്‍ വന്നു കുമിഞ്ഞു കൂടാന്‍ ഉപകരിക്കുന്ന എണ്ണ പാടങ്ങള്‍ ഒന്നും തന്നെയില്ല പിന്നെ എന്തിനായിരിക്കാം ഈ ജനത ഇങ്ങനെ വെട്ടയാടപെടുന്നത് നിരക്ഷരരും നിരാലംബരും ആയ ജനങ്ങള്‍ അധികമായി അതിവസിക്കുനാതായിരിക്കാം കാരണം, എന്നാല്‍ തന്നെയും  ഇങ്ങനെയുള്ള ഈ വിഭാഗങ്ങളുടെ നേരെ എന്ത് ചൂഷണം നടത്താമെന്നും അതിനെതിരെ അധികാരി വര്‍ഗങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കില്ല എന്നും ഇത്തരം സര്‍വേകള്‍ക്ക്‌ ഇറങ്ങി പുറപ്പെടുന്നവര്‍ക്ക് ഉത്തമ ബോധ്യമുണ്ട്.. ആദ്യം സര്‍വേകള്‍ നടത്തിയവര്‍ക്കെതിരെ  കര്‍ശന നിയമനടപടികള്‍ സ്വീകരിച്ചിരുന്നു എങ്കില്‍ വീണ്ടും ഇത്തരം ജോലികളുമായി ഇറങ്ങി പുറപ്പെടാനും ഈ വിദേശ കമ്പനികള്‍ ഭയപ്പെടുമായിരുന്നു. എന്നാല്‍ രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്നതും, സ്വന്തം പൌരന്മാരുടെ രഹസ്യമായ സ്വകാര്യ വിവരങ്ങള്‍  വേറൊരു രാജ്യം ചോര്‍ത്തി എടുത്തു കൊണ്ടു പോകുമ്പോഴും  നമ്മുടെ ഭരണാധികാരികളും പൊതു സമൂഹവും മൌനം പാലിക്കുന്നത് കുറ്റകരമാണ്...
      






   

Sunday, December 4, 2011

“ബാബരി മസ്ജിദ്‌” ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം.....

         
            

        ഇന്ത്യയുടെ ഭരണഘടന തന്നെ പറയുന്നു ഇന്ത്യ ജനാധിപത്യ  മതേതരത്വ സോക്ഷ്യലിസ്റ്റ്‌ റിപ്പബ്ലിക് രാഷ്ട്രം ആണ് എന്ന്. ആ രാഷ്ട്രത്തില്‍ തര്‍ക്ക വിഷയം ആയി നില നിന്നിരുന്ന ഒരു പള്ളിക്ക് വേണ്ടി, അതും രാജ്യത്തിന്‍റെ നീതിന്യായ വ്യവസ്ഥ പരിക്കുകള്‍ ഇല്ലാതെ പരിഹരിച്ച ഒരു വിഷയത്തെ വീണ്ടും ജനമാനസ്സുകളിലെയ്ക്ക് എറിഞ്ഞു കൊടുക്കുന്നത് എന്തിനാണ്.  ഇന്ത്യയിലെ മുസ്ലീങ്ങളെ സംബന്ധിചിടതോളം ബാബരി മസ്ജിദ്‌ കൈവിട്ടു പോയ ഒന്നാണ് അത് ഇവിടെ വെച്ച് മറക്കുന്നതാണ് നല്ലത്. അല്ലാതെ ജനിച്ചു വീഴുന്ന കൊച്ചു കുട്ടികളുടെ ചെവികളിലെയ്ക് വരെ പകര്‍ന്നു കൊടുത്തു കൊണ്ടു ഭാവിയിലെ പൌരന്മാരെ വര്‍ഗീയതയിലും നാടിന്‍റെ ജനാധിപത്യ സംവിധാനത്തില്‍ വരെ വിശ്വാസമില്ലാത്തവരാക്കി മാറ്റുന്നത് എന്തിനാനാണ്. ഇന്ത്യയെ പോലെ മുസ്ലിം ന്യൂന പക്ഷ രാജ്യത്ത്‌ ഭൂരിപക്ഷത്തോടു തര്‍ക്കിച്ചു പരാജയപെടുന്നതിനേക്കാള്‍ നല്ലത് സ്വയം മറക്കുന്നതാണ്..
  
        ബാബരി മസ്ജിദ്‌ വിഷയത്തില്‍ കോടതി ഇരു കൂട്ടര്‍ക്കും സ്വീകാര്യമായ വിധി തന്നെയാണ് പുരപെടുവിച്ചത്. അല്ലാതെ ബാബരി മസ്ജിദ്‌ ഭൂമി ഒരു കൂട്ടര്‍ക്കു മാത്രമായി നല്‍കുവാന്‍ ഇന്ത്യയെ പോലെ ഒരു മതേതര ജനാധിപത്യ  രാജ്യത്തിന് ഒരിക്കലും കഴിയുകയില്ല എന്നത് ഒരു വസ്തുതയാണ്..അല്ലാതെ ബാബരി പള്ളി പുനര്നിര്‍മ്മിക്കുവാന്‍ ഒരു സര്‍ക്കാരിനും കഴിയുകയില്ല കാരണം അതിനു പുറകില്‍ രാഷ്ട്രീയവും സ്വാര്‍ത്ഥ താല്‍പര്യങ്ങളുമുണ്ട്  ഇത് മനസ്സിലാക്കുകയും ഇന്ത്യയില്‍ ബാബരി മസ്ജിദ്‌ മാത്രമല്ല പള്ളിയായി ഉള്ളതെന്നും ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ അനെകയായിരം പള്ളികള്‍ ഉള്ളപ്പോള്‍ എന്തിനാണ് ബാബരി പള്ളിയും ഉയര്‍ത്തി പിടിച്ചു വര്‍ഷാവര്‍ഷം അതിന്‍റെ ഓര്‍മ്മ പുതുക്കല്‍ എന്നോണം പ്രതികരിച്ചു കൊണ്ടു മുസ്ലീങ്ങള്‍ക്ക് പരാജയത്തിന്റെ കയ്പുനീര്‍ വീണ്ടും വീണ്ടും കുടിക്കുവാന്‍ അവസരമുണ്ടാക്കുന്നത് എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു..
      
      ഇങ്ങനെയൊക്കെ നമ്മുടെ നാട്ടിലെ ചിലരുടെ  ചിന്തകള്‍ വഴിമാറി  മാറികൊണ്ടിരിക്കുമ്പോഴും നമ്മെ അലട്ടികൊണ്ടിരിക്കുന്ന ഉത്തരം  ലഭിച്ചിട്ടില്ലാത്ത ചോദ്യങ്ങള്‍ അനവധിയാണ്. ഭരണഘടന വിഭാവനം ചെയ്യുന്നത് പോലെ രാജ്യം മതേതരത്വം ആണ് എങ്കില്‍ ഈ രാജ്യത്ത് നാലരപതിറ്റാണ്ടു കാലം ഈ രാജ്യത്തെ ഒരു ജനവിഭാഗം ആരാധന നടതിപോന്നിരുന്ന ഒരു പള്ളിതകര്‍ക്കുന്നത് രാജ്യദ്രോഹവും നീതി രഹിതവുമാണ് അങ്ങനെയാകുംപോള്‍ ആ നീതിനിഷേധത്തിന് പ്രായ്ശ്ചിത്വം എന്നോണം ബാബരി മസ്ജിദ്‌ യഥാസ്ഥാനത് പുനര്നിര്‍മ്മിക്കുകയല്ലേ വേണ്ടത്.  പക്ഷെ നിര്‍ഭാഗ്യകരമെന്നു പറയട്ടെ അങ്ങെനെ ഒന്ന് ഉണ്ടായിട്ടില്ല മറിച്ചു നീണ്ട പത്തൊന്‍പതു വര്‍ഷക്കാലത്തിനു ശേഷം ബാബരി മസ്ജിദു ഭൂമിയെ വീതം വെയ്ക്കാനാണ് ഇവരെല്ലാം ശ്രമിച്ചത്. അപ്പോഴും അന്വേഷണ കമ്മീഷന്‍ കുറ്റക്കാര്‍ എന്ന് കണ്ടെത്തിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുവാന്‍ പോലും തയ്യാറായില്ല എന്നുള്ളതാണ്.

       ഇപ്പോള്‍ ബാബരി മസ്ജിദ്‌ മറക്കണം എന്ന് പറയുന്നവരില്‍ അധികവും പള്ളി തകര്‍ത്ത സമയങ്ങളില്‍ ഈ സമുദായത്തെ സമാധാനപെടുത്താന്‍ എന്നോണം പള്ളി പുനര്‍നിര്‍മ്മിക്കണം എന്ന് ആവശ്യപെട്ടിരുന്നു അത് പൊയ്‌വാക്കുകള്‍ മാത്രമായിരുന്നു എന്ന് മനസ്സിലാക്കുവാന്‍ മുസ്ലീങ്ങള്‍ക്ക് വര്‍ഷങ്ങള്‍ വേണ്ടി വന്നു എന്ന് മാത്രം. തകര്‍ച്ചയ്ക്ക് ശേഷം വന്ന പ്രസ്താവനകളില്‍ അധികവും ബാബരി മസ്ജിദ്‌ മുസ്ലീങ്ങള്‍ക്ക് തിരികെ നല്‍കണം എന്നതാണ്. പള്ളി തകര്‍ക്കുന്നതിനു പരോക്ഷമായി എങ്കിലും കൂട്ട് നിന്ന് എന്ന് ആരോപണം ഉള്ള പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവു അന്ന് പറഞ്ഞു “ നാന്നൂറ്റി അമ്പതു വര്ഷം പഴക്കമുള്ള പള്ളി വീണ്ടും നിര്‍മ്മിക്കാന്‍ രാഷ്ട്രം പ്രതിഞാബദ്ധമാണ്. അതെ, തെമ്മാടിത്തത്തിനാണ് ഇരയായത്. ഗവണ്‍മെന്റിനു വെറുതെ നോക്കി നില്‍ക്കാനാവില്ല. അത് പുനര്‍നിര്‍മ്മിച്ചു കൊടുക്കേണ്ടത് ഗവണ്മെന്റിന്റെ ചുമതലയാണ്”( മാതൃഭൂമി) . നരസിംഹറാവു  മാത്രമായിരുന്നില്ല ഇന്നത്തെ പ്രതിരോധ മന്ത്രിയായ എകെ ആന്റണി അന്ന് പറഞ്ഞു “ഈ കറുത്ത നടപടിയ്ക്ക് ഒരൊറ്റ പ്രായ്ശ്ചിത്തമേ ഉള്ളൂ ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നു കൊണ്ടു ബാബരി മസ്ജിദ്‌ പുതുക്കി പണിയുക” (മലയാള മനോരമ 1992ഡിസംബര്‍ 15).

           
           രാഷ്ട്രീയ നേതൃത്വം മാത്രമായിരുന്നില്ല ഇന്ത്യയിലെ  മുഖ്യധാര മാധ്യമങ്ങള്‍ എല്ലാം തന്നെ  ആദ്യം ബാബരി മസ്ജിദിനു വേണ്ടി രംഗത്ത്‌ വന്നിരുന്നു.”അയോധ്യയിലെ കളങ്കം മായ്ക്കണം” എന്ന ശീര്‍ഷകത്തില്‍ മലയാള മനോരമ (1992 ഡിസംബര്‍ 8 ) എഴുതിയ മുഖപ്രസംഗത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച ബാബരി മസ്ജിദ്‌ പുനരുദ്ധരിക്കണം എന്ന് ആവശ്യപെട്ടിരുന്നു.മനോരമ മാത്രമല്ല “ഈ രാജ്യത്തെ ഗവണ്മെന്റും മതേതരത്വത്തിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന ജനതയും മുന്‍കൈയെടുത്ത് ബാബരി മസ്ജിദ്‌ പൂര്‍വ്വാധികം ഭംഗിയായി പുതിക്കി പണിയണം എന്ന്  മാതൃഭൂമി (1992ഡിസംബര്‍  8) പത്രവും റിപ്പോര്‍ട്ട് നല്‍കി. മലയാള പത്രങ്ങള്‍ മാത്രമായിരുന്നില്ല  ഇതേ രീതിയില്‍ ഉള്ള  വാര്‍ത്തകള്‍ക്ക് പ്രാധാന്യം നല്‍കിയത് ദി ഹിന്ദു പത്രം റിപ്പോര്‍ട്ട് ചെയ്തത് “ന്യൂനപക്ഷങ്ങളോടുള്ള ബഹുമാനം എന്നാ നിലയില്‍ ബാബരി മസ്ജിദിന്റെ പുനര്‍ നിര്‍മ്മാണം നടത്തുകയാണ് ആദ്യം വേണ്ടത്” (ഡിസംബര്‍ 7).  എന്നായിരുന്നു ഹിന്ദു മാത്രമല്ല ഇന്ത്യന്‍ എക്സ്പ്രസ്‌ പത്രം റിപ്പോര്‍ട്ട് ചെയ്തത് “ അയോധ്യയിലെ മന്ദിരത്തിനെറ്റ കേടുപാടുകള്‍ തീര്‍ക്കണം. കൂട്ടായ പ്രായശ്ചിത്തമെന്ന നിലയ്ക്ക് അത് വീണ്ടും രാഷ്ട്രത്തിനു സമര്‍പ്പിക്കണം (ഡിസംബര്‍ 7 )   എന്നായിരുന്നു  എന്നാല്‍ ഈ രാഷ്ട്രീയക്കാരും മാധ്യമങ്ങളും ബാബരി മസ്ജിദ്‌ വിഷയത്തില്‍ കോടതി ഈ സമുദായത്തിനെതിരെ വിധി പ്രസ്താവിക്കുമ്പോള്‍ തങ്ങള്‍ ആദ്യം പറഞ്ഞതിനെ വിഴുങ്ങുകയാണ് ചെയ്തത്.
           ഡിസംബര്‍ ആറു മുസ്ലീങ്ങള്‍ മറന്നു തുടങ്ങിയാലും അവരെ ഓര്‍മ്മപെടുതുന്നതും പള്ളി തകര്‍ത്തവര്‍ തന്നെയാണ്. അല്ലാ എന്ന് പറയുവാന്‍ ആര്‍ക്കും കഴിയുകയില്ല കാരണം വര്‍ഷാവര്‍ഷം ഹിന്ദുശൌര്യ ദിനം ആയി ഡിസംബര്‍ ആറു ആചരിച്ചു വരികയാണ് പള്ളി പൊളിച്ച അതെ വിഭാഗം. അതിനെതിരെ ആരും രംഗത്ത്‌ വരുന്നില്ലാ എന്നുള്ളതാണ്.. ഇന്ന് ശോര്യ ദിനം ആച്ചരിക്കുന്നവര്‍ ബാബരി മസ്ജിദ്‌ തകര്‍ത്ത സമയത്ത് പറഞ്ഞതു  ഇന്ന് പ്രവര്തിക്കുന്നതിനേക്കാള്‍ നേരെ വിപരീതമായിട്ടായിരുന്നു. “കെട്ടിടം തകര്‍ത്തതില്‍ ഞങ്ങള്‍ക്ക്‌ പങ്കില്ല എന്നും കര്സേവകര്‍ക്കിടയില്‍ നുഴഞ്ഞു കയറിയ സാമൂഹിക വിരുദ്ധരാണ് അത് ചെയ്തെന്നുമായിരുന്നു വിശ്വഹിന്ദുപരിഷത്തിന്റെ പ്രതികരണം.. കെട്ടിടം തകര്‍ത്തതിനെ ഞങ്ങള്‍ അവലപിക്കുന്നു എന്ന് പരിഷത് വക്താവ് മനോഹര്‍ പുരി ( മനോരമ ഡിസംബര്‍ 7 )പറഞ്ഞു. പരിഷത് മാത്രമല്ല, അയോധ്യയിലെ വിവാദ കെട്ടിടം തകര്‍ത്ത നടപടി നിര്‍ഭാഗ്യകരമായി പോയെന്നും അത് ഞങ്ങളുടെ ലക്ഷ്യത്തിനു ക്ഷതമെല്‍പ്പിക്കുമെന്നും ആര്‍ എസ് എസ് വക്താവ് പ്രഫസര്‍ രാജേന്ദ്രസിംഗ് അഭിപ്രായപെട്ടു. എന്നിട്ട് ഈ വിഭാഗങ്ങള്‍ ആണ് ഓരോ വര്‍ഷവും വിജയടിവസം ആയി ഡിസംബര്‍ ആറു  ആഘോഷിക്കുന്നത് എന്നത് ഇവരുടെ കാപട്യം വിളിച്ചോതുന്നത് തന്നെയാണ്.
           
      കാര്യങ്ങള്‍ ഇങ്ങനെ ആയിരിക്കെ ബാബ്ബരി മസ്ജിദ്‌ മുസ്ലീങ്ങള്‍ മറക്കണം എന്ന് പറയുന്നതില്‍ കാര്യമല്ല .ബാബരി മസ്ജിദു ധ്വംസനത്തിനു ശേഷം മുസ്ലീങ്ങള്‍ കലാപങ്ങല്‍ക്കോ അക്രമങ്ങല്‍ക്കോ ഇറങ്ങി പുരപ്പെടാതെ ഈ രാജ്യത്തെ ജനാധിപത്യ സംവിധാനത്തിലും നീതിന്യായ വ്യവസ്ഥയിലും വിശ്വാസമര്‍പ്പിച്ച് കാത്തിരിക്കുകയായിരുന്നു. അപ്പോഴും ബാബരി മസ്ജിദ്‌ തകര്‍ത്തവര്‍ മുസ്ലീങ്ങളെ പ്രകോപിപ്പിച്ചു കൊണ്ടെയിരിക്കുകയായിരുന്നു. ബാബരി മസ്ജിദ്‌ മാത്രമല്ല ഇന്ത്യയിലെ അനേകം പള്ളികള്‍ ഞങ്ങള്‍ പൊളിക്കും എന്ന് വരെ അവര്‍ പറഞ്ഞു കൊണ്ടിരുന്നു ..അവസാനം ബാബരി മസ്ജിദ്‌ വിഷയത്തില്‍ നീതി പ്രതീക്ഷിച്ചു കഴിയുകയായിരുന്ന മുസ്ലീങ്ങള്‍ക്ക് നീതി നിഷേധിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. മുസ്ലീങ്ങള്‍ക്ക് അവകാശപെട്ട ബാബരി മസ്ജിദ്‌ പലര്ക്കുമായി വീതിച്ചു നല്‍കുകയാണ് ഉണ്ടായത്.ജനാധിപത്യ സംവിധാനത്തിലും മതേതരത്വത്തിലും നീതിന്യായ വ്യവസ്ഥയിലും വിശ്വാസവും പ്രതീക്ഷയും അര്‍പ്പിച്ചു കഴിഞ്ഞിരുന്ന ഒരു വിഭാഗത്തെ ഇതിലൂടെ ചതിക്കുകയാണ് ചെയ്തത്..
 
        ഇന്ത്യയിലെ മുസ്ലീങ്ങള്‍ കാത്തിരുന്നത് ബാബരി മസ്ജിദിന്‍റെ പരിസരത്ത് കുറച്ചു ഭൂമിയായിരുന്നില്ല മറിച്ചു ബാബരി മസ്ജിദ്ദ് അവിടെ പുനര്‍നിര്‍മ്മിക്കുക എന്നതായിരുന്നു. മുസ്ലീങ്ങള്‍ക്ക് അര്‍ഹതപെട്ട ഒന്നിനെ പലതായി കീറിമുറിച്ച് പലര്‍ക്കായി വീതം വെച്ച് കൊടുത്തതിനു ശേഷം അതിനെ നിങ്ങള്‍ മറക്കണം എന്ന് പറയുന്നത് ആത്മാഭിമാനമുള്ള  ഒരു സമൂഹത്തിനു ഒരിക്കലും ഉള്‍ക്കൊള്ളുവാന്‍ കഴിയുകയില്ല. അത് കൊണ്ടു തന്നെയാണ് പലരും മറക്കുകയും മറക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുമ്പോള്‍ മരവിയ്ക്കെതിരെ ഓര്‍മ്മയുടെ കലാപം നയിച്ചുകൊണ്ട് ബാബരി മസ്ജിദിനു വേണ്ടി രംഗത്ത്‌ വരുവാന്‍ പലരെയും പ്രേരിപ്പിക്കുന്നത്...

Related Posts Plugin for WordPress, Blogger...

ഈ പോസ്റ്റ്‌ ഷയര്‍ ചെയ്യാന്‍