Monday, March 12, 2012

കപ്പല്‍ കയറുന്ന കടല്‍ ജീവിതങ്ങള്‍...

    താനും തന്‍റെതും അല്ലാത്തതെന്തും ശത്രു എന്നാ മനോഭാവം ആദ്യം കരയില്‍ സഹജീവികളുടെ രക്തം ചീറ്റി , മാനത്തേക്ക് നോക്കിയപ്പോള്‍ തന്‍റെ തലയ്ക്ക് മീതെ പറക്കുന്നതെല്ലാം തന്‍റെ ആയുധത്തില്‍ ഒടുങ്ങേണ്ട ശത്രുവായി മാറി . വര്‍ത്തമാന കാല സംഭവങ്ങള്‍ മനുഷ്യന് സമുദ്രത്തിലും ശത്രു ഉണ്ടെന്നു വിളിച്ചു പറയുന്നു. കരയിലും, ആകാശത്തിലും മനുഷ്യന്‍റെ അടങ്ങാത്ത വെട്ടിപിടിക്കലും, വര്‍ഗ ചിന്തയും രക്തക്കളം സൃഷ്ടിച്ചപ്പോള്‍ കടല്‍ ചുവക്കുന്നത് ജീവിക്കുവാന്‍ വേണ്ടി ശൂന്യമായ വിദൂരതയില്‍ തന്‍റെ കൂരയിലെ പട്ടിണി കോലങ്ങളെ സാക്ഷിയാക്കി അന്നതിനുള്ള വക തേടുന്ന പട്ടിണി പാവങ്ങളും, സുഖ സൗകര്യം മത്തായി ഭവിച്ച് ഉച്ച ഉറക്കം കഴിഞ്ഞു കപ്പലിന്‍റെ മേല്‍ത്തട്ടില്‍ തനിക്ക് കൈ തരിപ്പ് തീര്‍കാന്‍ വെമ്പുന്ന മനുഷ്യനും തമ്മില്‍ ആണ് എന്ന് മാത്രം. കണ്ണിനു കാണാത്ത അത്ര ദൂരത്തു നിയമ പാലകരും, സുരക്ഷാ സംവിധാനവും കിടന്നുറങ്ങുമ്പോള്‍, സാക്ഷിയില്ലാ ലോകത്തു മരിച്ചവന്‍ എഴുന്നേറ്റു വരുന്നത് വരെ കൊന്നവന്‍ തന്നെയാണ് വാദി.ജീവിതം കടലില്‍ ഹോമിക്കപ്പെട്ടവന് പ്രതിയും.
 
   ജീവിതത്തിന്‍റെ രണ്ടു വശങ്ങള്‍ കൂട്ടിമുട്ടിയ്ക്കാന്‍ ആര്‍ത്തലയ്ക്കുന്ന തിരമാലകളെ തുഴഞ്ഞു മാറ്റി   കടലിനെ ആശ്രയിച്ചു ഉപജീവനം നടത്തുന്നവര്‍ കടലിലേയ്ക്ക്  ഇറങ്ങുന്നതിനു മുന്‍പ്‌ കാറും കോളും വരല്ലേ എന്ന് പ്രാര്തിച്ചിരുന്ന തൊഴിലാളികളും , വഴികണ്ണുമായി അവരെ കാത്തിരിക്കുന്ന ഉറ്റവരുറെയും പ്രാര്‍ത്ഥന പ്രകൃതിയുടെ താണ്ടവം കടലില്‍ ഉണ്ടാകരുതേ എന്നായിരുന്നുവേന്കില്‍ ഇന്ന് അതിന്റെ കൂടെ കൊലയാളി  കപ്പലുകളില്‍ നിന്ന് കൂടി  ഞങ്ങളെ രക്ഷിക്കണമേ എന്നായി തീര്‍ന്നിരിക്കുന്നു..അടുത്തടുത് വരുന്ന കടല്‍ ആക്രമണങ്ങള്‍ കണ്ടു ഇവര്‍ ഇങ്ങനെ പ്രാര്തിചില്ലന്കിലെ അത്ഭുതപെടാനുള്ളൂ. എന്‍റിക്ക ലക്സിയിലെ നാവികര്‍ വെടി വെച്ച് കളിച്ചപ്പോള്‍ നഷ്ടപെട്ടത്  രണ്ടു ജീവനുകളാണ്. കൂടെ രണ്ടു കുടുംബങ്ങളുടെ പ്രതീക്ഷകളും
   കടല്‍ കൊള്ളക്കാര്‍ എന്നതാണത്രെ  ഇവര്‍ക്ക് നേരെ വെടിയുതുര്‍ക്കാനുള്ള കാരണമായി പറയപ്പെടുന്നത്.അന്താരാഷ്‌ട്ര നാവിക സംഘടനയുടെ (IMO – International Maritime Organization) മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ് കപ്പലിന്റെ നടപടി. ആത്മരക്ഷാര്‍ത്ഥം മാത്രമേ കച്ചവട കപ്പലുകള്‍ ആയുധങ്ങള്‍ ഉപയോഗിക്കാന്‍ പാടുള്ളൂ എന്നാണ് നിയമം. അല്ലെങ്കില്‍ ജീവാപായം സംഭാവിക്കാവുന്ന, ആസന്നമായ എന്തെങ്കിലും അത്യാപത്ത് തടയാന്‍. കടലില്‍ വല വിരിച്ച് തങ്ങളുടെ ജീവനോപാധിയ്ക്കായി കാത്തിരിക്കുന്ന ഏതാനും മത്സ്യത്തൊഴിലാളികള്‍ ഇറ്റാലിയന്‍ കപ്പലിന് എന്ത് ആപല്‍ ഭീതിയാണ് നല്‍കിയത്‌. അതോ കടലില്‍ കാണപെടുന്ന ചെറുബോട്ടുകള്‍ എല്ലാം കടല്‍കൊല്ലക്കാരുടെതാണ് എന്നാണോ ഇവരുടെ ഭാഷ്യം. ഇറ്റാലിയന്‍ നാവികരുടെ ഈ ക്രൂരതയെ ഒരു കാരണം പറഞ്ഞും അവര്‍ക്ക് ന്യായീകരിക്കാന്‍ കഴിയില്ല എന്നത് വസ്തുതയാണ്. ഇനി ഇവര്‍ ഈ ചെയ്തിയില്‍ എന്തെങ്കിലും ന്യായവാദങ്ങള്‍ നിരത്തി രക്ഷപെടുകയാണെങ്കില്‍  അത് നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ കഴിവുകേടായി കണക്കാക്കി നമുക്ക്‌ സമധാനിക്കേണ്ടി വരും തീര്‍ച്ച.  
 
    കപ്പല്‍ ചാലുകളില്‍ നിന്ന് മാറി കടല്കൊള്ളക്കാരില്‍ നിന്ന് രക്ഷപെടാന്‍ എന്ന പേരില്‍ തീരങ്ങല്‍ക്കടുത് കൂടി കടന്നു പോകുന്ന വിദേശകപ്പലുകള്‍ക്കും എല്ലാം ആ കടല്‍ മേഖല ഉള്‍പെടുന്ന രാജ്യങ്ങളെ കുറിച്ച് വ്യക്തമായ ബോധം ഉണ്ടായിരിക്കേണ്ടതുണ്ട്.. ഒരു മുന്നറിയിപ്പും കൊടുക്കാതെ കടല്‍ കൊള്ളക്കാര്‍ എന്ന പേര് പറഞ്ഞു മത്സ്യ തൊഴിലാളികള്‍ക്ക്‌ നേരെ വെടി വെയ്ക്കുന്ന  പ്രവണതകള്‍ കൂടി  വരുന്നതിന്റെ കാരണം സമാനമായ പഴയ ദുരന്തങ്ങളില്‍ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുന്നതിനുള്ള കാലതാമസവും, അര്‍ഹമായ ശിക്ഷകള്‍ നല്‍കുന്നതിനും ഉള്ള നമ്മുടെ നിയമ സംവിധാനത്തിന്റെ പഴുതുകളും ഇതിനു ഒരു കാരണം തന്നെയാണ്... ഈ ക്രൂരതകള്‍ക്കെതിരെ നാം ഇനിയും അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ് എങ്കില്‍ ഇനിയും എന്‍റിക്ക ലക്സിയിലെ നാവികരെ പോലെ പലരും ഇന്ത്യക്കാരന്‍റെ നെഞ്ചിലേയ്ക്ക്‌ നിറയൊഴിച്ചു കളിക്കും. അവരുടെ വിനോദങ്ങള്‍ക്ക് ഇരയാകാന്‍ കുറേ പിങ്കുമാരും, ജസ്റ്റിന്‍മാരും, നമ്മുടെ കടലുകളില്‍ ഉണ്ടല്ലോ എന്ന് കരുതി നമ്മുടെ അധികാരികള്‍ക്ക്‌ സമാധാനിക്കാം.
 
    .2010 ഏപ്രിലില്‍  സമാനമായ ഒരു സംഭവം ഒമാനിലും ഉണ്ടായി അവിടെയും ഇരയായി തീരാന്‍ വിധിക്കപെട്ടതും ഒരു മലയാളി തന്നെയാണ്. തിരുവനന്തപുരം സ്വദേശിയായ രാജു ഒമാനില്‍ കപ്പലില്‍ നിന്നുള്ള വെടിയേറ്റ്‌ മരിച്ചത്.. മത്സ്യബന്ധനം നടത്തുകയായിരുന്ന ഇവര്‍ക്ക് നേരെ ഒരു മുന്നറിയിപ്പും കൂടാതെ കപ്പലില്‍ നിനും വെടി വെയ്ക്കുകയാണ് ഉണ്ടായിരുന്നത്. ആ ചെറിയ ബോട്ടില്‍ ഉണ്ടായിരുന്ന മറ്റു മലയാളികള്‍ക്കും  പരിക്കേറ്റിരുന്നു.  എന്നാല്‍ ഒമാനില്‍ ചെറിയ ബോട്ടുകളില്‍ വിദേശികള്‍ മത്സ്യ ബന്ധനം നടത്തുക എന്നത് നിയമവിരുദ്ധം ആണ്. കടലില്‍ അപകടം ഉണ്ടായാല്‍ പോലും ഒന്ന് പരാതി പെടുവാന്‍ പോലും കഴിയാത്ത അവസ്ഥ നില നില്കുംപോഴും ഉപജീവനത്തിനായി ഇന്നും ഒരുപാടു മലയാളികള്‍ ഒമാനില്‍  കടലിനോടു മല്ലടിക്കുന്നുണ്ട്.. ഈ വിഷയത്തില്‍ ഇന്ത്യന്‍ എമ്പസി മൌനം പാലിക്കുയാണ് ചെയ്തത്. തക്കതായ നഷ്ടപരിഹാരം പോലും ജോയിക്ക് ലഭിച്ചിട്ടില്ല  അന്ന് ഒരു മാധ്യമങ്ങളും ഇതൊരു വാര്‍ത്തയായി കൊണ്ടാടിയില്ല എന്ന് കൂടി ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടത് ഉണ്ട്..
 
     .ഇറ്റാലിയന്‍ കപ്പലില്‍ നിന്ന് വെടിയേറ്റു രണ്ടു മത്സ്യതൊഴിലാളികള്‍ മരണപെട്ടത്തിന്‍റെ നോവ്‌ മാറുന്നതിനു മുന്‍പേ വീണ്ടും  ഒരു ദുഖവാര്‍ത്ത  അവരെ തേടിയെത്തി. ആഴക്കടലില്‍ കപ്പല്‍ മത്സ്യബന്ധന ബോട്ടിലിടിച്ചു അഞ്ചു  പേര്‍ക്കാണ് ജീവന്‍ നഷ്ടപെട്ടത്. കടലില്‍ കാറ്റും കോളും  പ്രതീക്ഷിച്ചു കഴിഞ്ഞിരുന്ന തൊഴിലാളികള്‍ ഇന്ന് കൂടുതല്‍ ഭയപെടുക ഏതു  നിമിഷവും തങ്ങളുടെ  നെഞ്ചിലേയ്ക്ക് പാഞ്ഞു വരാവുന്ന വെടി ഉണ്ടകളും  , തങ്ങളുടെ ചെറു ബോട്ടുകള്‍ക്ക്‌ മീതെ കയറി വന്നേക്കാവുന്ന കൂറ്റന്‍ കപ്പലുകളെയുമാണ് ഇവര്‍ ഭയപെടുന്നത്. അഞ്ചുപേരുടെ മരണത്തിനിടയാക്കിയ കപ്പലിനെ ചെന്നൈയിലെയ്ക് കൊണ്ടു വന്നു പരിശോധിക്കുയാണ്. എന്നാല്‍ ഇവിടെയും ഉണ്ടാകുക പതിവ് പരിശോധനകള്‍ക്ക് ശേഷവും തുടര്‍നടപടികള്‍ ഒന്നുമുണ്ടാകാതെ ആ കപ്പലും തീരം വിട്ടു ആഴക്കടലിന്റെ അഗാതതയിലെയ്ക്ക്  മറയും എന്നതില്‍ സംശയമില്ല. കാരണം ഇതിനു മുന്‍പ്‌ സംഭവിച്ച അപകടങ്ങളുടെയും സ്ഥിതി ഇത് തന്നെയായിരുന്നു. നീണ്ടകര മേഖലയില്‍ മാത്രം ഇത് എട്ടാമത്തെ തവണയാണ് കപ്പലിടിച്ച് മത്സ്യബന്ധന ബോട്ട് മുങ്ങി ദുരന്തങ്ങള്‍ സംഭവിക്കുന്നത്. എട്ട് അപകടങ്ങളിലായി 16 പേരുടെ ജീവന്‍ നഷ്ടപ്പെട്ടു. ഈ ബോട്ടുകളിലെല്ലാം ഇടിച്ച കപ്പലുകളെ പിടിക്കാന്‍ പോയിട്ട്, ഇടിച്ച കപ്പല്‍ ഏതാണെന്ന് സ്ഥിരീകരിക്കാന്‍ പോലും അധികൃതര്‍ക്ക് സാധിച്ചിട്ടില്ല,.
 
    .  ചെറു ബോട്ടുകള്‍ ഉള്‍കടലില്‍ മത്സ്യ ബന്ധനത്തിന് പോകുന്നതാണ് അപകടകാരണം ഏന് പറയാന്‍ കഴിയില്ല... കരയോടു ചേര്‍ന്ന്  മത്സ്യ സമ്പത്ത് കുറഞ്ഞത് തന്നെയാണ് ആഴക്കടല്‍ മത്സ്യ ബന്ധനങ്ങളിലെക് ചെറു ബോട്ടുകള്‍ വരെ തയ്യാരാകുന്നതിന്റെ കാരണം. അതല്ലങ്കില്‍ കടല്‍ തീരത്ത്തിരുന്നു ഞണ്ട് പിടിക്കല്‍  ആയിരിക്കും ഇവര്‍ക്ക് ഇതിനേക്കാള്‍ ലാഭകരമായ ജോലി.. കപ്പല്‍ ചാലുകളില്‍ ബോട്ടുകളെ നങ്കൂരമിട്ടു കൊണ്ടു തൊഴിലാളികള്‍ ഉറങ്ങാറില്ല. അവര്‍ക്ക്‌ കപ്പല്‍ ചാലുകളെ കുറിച്ച്  വ്യക്തമായ ധാരണകള്‍ ഉണ്ട്. രാത്രി കടലില്‍ വലയെരിഞ്ഞിട്ടു  മനസ്സില്‍ പ്രതീക്ഷകളുടെ വേലിയെറ്റവുമായി ബോട്ടില്‍ മയങ്ങുന തൊഴിലാളികളുടെ ഉറക്കത്തിലെ ദുസ്വപ്നങ്ങള്‍ തന്നെയാണ് തങ്ങള്‍ക്ക് നേരെ പാഞ്ഞടുക്കുന്ന ഭീമാകാരമായ കപ്പലുകള്‍. ആയത് കൊണ്ടു തന്നെ സ്ഥിരമായി കപ്പലുകള്‍ പോകുന്ന പാതകള്‍ വ്യക്തമായി  അറിയാവുന്ന  തൊഴിലാളികള്‍ ആ പാതയില്‍ നിന്ന് മാറി മാത്രമേ  തങ്ങളുടെ ബോട്ടുകളെ നങ്കൂരമിട്ടു ഉറപ്പിക്കാറുള്ളൂ. അപ്പോള്‍ ഇങ്ങനെയുള്ള കൂട്ടി മുട്ടലുകള്‍ ഉണ്ടാകാനുള്ള പ്രധാന കാരണം. കപ്പലുകള്‍ അശ്രദ്ധമായി വഴിവിട്ടു സഞ്ചരിക്കുന്നത് തന്നെയാണ്.. അപകടം സംഭവിക്കുമ്പോള്‍ കപ്പല്‍ ചാലുകളില്‍ നങ്കൂരമിട്ടിരുന്ന ബോട്ടുമായാണ് കപ്പല്‍ കൂട്ടിമുട്ടിയത്‌ എന്ന് കപ്പല്‍ മുതലാളിമാരുടെ പ്രസ്താവനയും ഉണ്ടാകും. അതോടെ എല്ലാം ശുഭം. ആ സമയം നാട്ടില്‍ ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികള്‍ കൂടുതല്‍ ശ്രധാലുക്കള്‍ ആകണമെന്ന് നമ്മുടെ സര്‍ക്കാരുകള്‍ക്ക്‌ ഒരു മുന്നറിയിപ്പ്‌ നല്‍കി പ്രശനം രമ്യമായി പരിഹരിക്കും. അപ്പോഴും എല്ലാം നഷ്ടപെട്ടുവരുടെ  കണ്ണുനീര്‍ മാത്രം ബാക്കിയാകും.
 
 
       കഴിഞ്ഞ എല്‍ ഡി എഫു സര്‍ക്കാരിന്‍റെ  കാലത്ത് കടലില്‍ അപകടത്തില്‍പ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ ജീവല്‍ സുരക്ഷ ഉറപ്പാക്കുന്നതിന് സമഗ്ര കടല്‍ സുരക്ഷാ പദ്ധതി നടപ്പിലാക്കിയിരുന്നു. 8000 യന്ത്രവല്‍കൃത വള്ളങ്ങളിലെ തൊഴിലാളികള്‍ക്ക്   പതിനയ്യായിരം   രൂപ വില വരുന്ന സുരക്ഷാ കിറ്റുകള്‍ ആണ് വിതരണം ചെയ്യും എന്നരിയിചിരുന്നത്.18.85 കോടി   രൂപയാണ് ഇതിനായി വകയിരുത്തിയത്.. ഐ.എസ്.ആര്‍.ഒ. വികസിപ്പിച്ചെടുത്ത ആധുനിക സാങ്കേതിക വിദ്യ മത്സ്യത്തൊഴിലാളികളുടെ ജീവന്‍ സുരക്ഷയ്ക്ക് ഉപയോഗപ്പെടുത്തുന്നതിനുള്ള പദ്ധതി ഇന്‍ഡ്യയില്‍ ആദ്യമായാണ് എന്നായിരുന്നു കേരള സര്‍ക്കാര്‍ വാദം. പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങുന്ന സര്‍ക്കാര്‍ തീരുമാനങ്ങള്‍ ഇതുപോലെ അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ എങ്കിലും ജാഗരൂകരാകും എന്ന് പ്രതീക്ഷിക്കാം.  
  
      രാജ്യത്തെ പൌരന്മാരുടെ നെഞ്ചിലേയ്ക്ക് അഹന്തയുടെ വെടിയുണ്ടകള്‍ പായിച്ച ഇറ്റാലിയന്‍ നാവികര്‍ക്ക് ഗസ്റ്റ്‌ ഹൗസ്‌ സജ്ജീകരണങ്ങളും ഇറ്റാലിയന്‍ ഭക്ഷണവും ഓഫര്‍ ചെയ്യുന്നവര്‍ ഒന്നോര്‍ത്താല്‍ നന്നായിരിക്കും. കൊലയാളികളെ രക്ഷിക്കാന്‍ ഇറ്റലി കാണിക്കുന്ന ഈ ഉത്സാഹം നമ്മുടെ ഭരണകൂടം കണ്ടു പഠിക്കേണ്ടത്. കടലില്‍ വഴി തെറ്റി മറ്റു രാജ്യാതിരതിയില്‍ എത്തിപെടുന്ന ഇന്ത്യന്‍ തൊഴിലാളികളെ തിരികെ കൊണ്ടു വരുന്നതിനു പോലും മടി കാണിക്കുന്ന ഭരണാധികാരികളുടെ   നാട്ടിലാണ് രണ്ടു കൊലയാളികളെ രക്ഷിച്ചു കൊണ്ടു പോകുവാനായി ഇറ്റാലിയന്‍ മന്ത്രി കേരളത്തിലെ കൊതുക് കടി കൊള്ളുന്നതോര്‍ക്കണം..
 
  

Thursday, March 8, 2012

“ആടിനെ പട്ടിയാക്കുമ്പോള്‍ “

  


നമ്മുടെ രാജ്യത്തിന്‍റെ  നീതിന്യായ വ്യവസ്ഥയുടെ ഇന്നത്തെ നീതി നിര്‍വഹണ വ്യവസ്ഥിതിയുടെ ചില ഇടപെടലുകള്‍ കാണുമ്പോള്‍  പഴയ ഒരു കഥ ഓര്‍മ്മവരുന്നു.  ,തന്‍റെ ദേശത്തെ ഒരു ആട്ടിടയന്‍റെ ആട്  ചാവാന്‍ കാരണമായ ഇടിഞ്ഞു വീണ മതിലിന്‍റെ ഉടമയ്കെതിരെ വന്ന പരാതി വളരെ വിദഗ്ദമായി പ്രതിയായ തന്‍റെ സുഹൃത്തിനു വേണ്ടി രാജാവ് നീതിപൂര്‍വകം എന്ന് തോന്നിക്കുന്ന രീതിയില്‍ ശിക്ഷ നടപ്പാക്കുന്ന സംഭവം, ആട് ചാവാന്‍ കാരണം ആയ, ആടിനെ ആട്ടിടയനു വിറ്റ ആളെ തൂക്കി കൊല്ലാന്‍ വിധി പറയുന്ന സംഭവം, പക്ഷെ തൂക്കു കയര്‍ നീതി നിഷേധത്തിനെതിരെ അയാളുടെ കഴുത്തില്‍ പാകമാവാത്ത രീതിയില്‍ ചെറുതായി കിടന്നു പ്രതിഷേധിച്ചു , നീതി നടപ്പാക്കാന്‍ പിന്നെ നമ്മുടെ രാജാവ് ഒട്ടും അമാന്തിച്ചില്ല , വഴിയെ പോകുന്ന ആ കൊലക്കയരിന്‍റെ കുടുക്കിനു പാകമായ തലയുള്ള മനുഷ്യനെ തൂക്കിലെറ്റുകയും ചെയ്ത് ആശ്വാസം കൊണ്ടു. കയറിനു രണ്ടാമതൊരിക്കല്‍ പ്രതിഷേധിക്കാന്‍ പോലും ആയില്ല.ഈ  കഥയിലെ രാജാവും,പരാതിക്കാരനും,പ്രതിയും,കയറും,തല ചെറുതായി പോയതിനാല്‍ മരണം പുല്കേണ്ടിവന്ന വഴി പോക്കന്‍ എല്ലാം നമ്മുടെ വര്‍ത്തമാന  ഇന്ത്യയിലെ യഥാര്‍ത്ഥ മുഖങ്ങലാണ് .  
    
        സമാനമായ സംഭവത്തിലെ  ഒടുവിലത്തെ ഇരയാണ്   മുഹമ്മദ്‌ അമീര്‍ ഖാന്‍. ഭീകരവാദി എന്ന് മുദ്രകുത്തി കഴിഞ്ഞ പതിനാലു വര്ഷം തന്റെ ജീവിതം കാരാഗ്രഹത്തിന്‍റെ  ഇരുള്‍ വീണ രണ്ടു ചുവര്കള്‍ക്കുള്ളില്‍ ജീവിതം  ഹോമിച്ചു തീര്‍ക്കാന്‍ വിധിക്കപെട്ട സാധാരണക്കാരന്‍..  പിതാവിനൊപ്പം കളിപ്പാട്ടകട നടത്തി ഉപജീവനം നടത്തിയിരുന്ന ഒരു പതിനെട്ടുകാരന്‍... 1998 ഫെബ്രുവരി 20 അമീര്‍ഖാന് തന്‍റെ  ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു ദിനമാണ്. ഏറെക്കാലമായി തന്നെ അലട്ടികൊണ്ടിരുന്ന   മൂത്രക്കല്ലിനു മരുന്നു തേടി ബഹാദൂര്‍ ഖറിലെ ഹക്കീമിനടുത്തേക്കു പോകുമ്പോഴാണ് അമീര്‍ 'തീവ്രവാദി' എന്ന് മുദ്രകുത്തി അറസ്റ്റിലാകുന്നത്..തുടര്‍ന്നു ഡല്‍ഹിയിലും പരിസരങ്ങളിലും നടന്ന ബോംബ് സ്‌ഫോടന പരമ്പരകളുടെ മുഖ്യ ആസൂത്രകന്‍ ആക്കി പോലീസ്‌ ഇയാളെ മാറ്റുകയാണ് ചെയ്തത്.കൂടാതെ 1996 ഡിസംബറിനും 1997 ഒക്ടോബറിനുമിടയില്‍ ഡല്‍ഹി, രോഹ്തക്, സോനാപട്ട്, ഗാസിയാബാദ് എന്നിവിടങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളില്‍ അമീര്‍ പ്രതിചേര്‍ക്കപ്പെട്ടു. 1997ലാണ് അമീര്‍ സംജോത എക്‌സ്പ്രസില്‍ പാകിസ്ഥാനിലുള്ള തന്റെ സഹോദരിയെ     കാണാന്‍ പോയതിനാല്‍ പാകിസ്ഥാനിയായി ചിത്രീകരിക്കപെട്ട ഒരു  ഹതഭാഗ്യന്‍. അന്ന് ഇല്ലാഭീകരകുറ്റങ്ങള്‍ ഇടെഹതിനെ  തലയില്‍ കെട്ടിവയ്ക്കുകയും  ഒരു രാജ്യദ്രോഹിയായി ചിത്രീകരിച്ചു ജയിലടക്കുയും ചെയ്തിട്ട് നീണ്ട പതിനാലു വര്‍ഷങ്ങള്‍ക്കു ശേഷം നിരപരാധി എന്ന് കണ്ടു പുറത്തേയ്ക്ക് വിടുന്നു..ഒടുവില്‍ നീതി ദേവത കണ്ണ് തുരനന്തില്‍ നമുക്ക്‌ അഭിമാനിക്കാം.അപ്പോഴും തന്‍റെ ജീവിതത്തിന്‍റെ ഏറിയ പങ്കും തടവറയില്‍ ജീവിച്ചു തീര്‍ക്ക്കാന്‍ വിധിക്കപെട്ട, നിയമത്തിന്‍റെ ദയനീയതയോര്ത്ത് വിലപിക്കുന്നുണ്ടാകാം അമീര്‍.  ഒരു പക്ഷെ നഷ്ടപെട്ടുപോയ യൌവനം ആയിരിക്കില്ല അദേഹത്തിന്റെ മനസ്സുകളെ അലട്ടുക.നിരപരാധിയായിരുന്നിട്ടും തീവ്രവാദി എന്ന പാപഭാരം പേറാന്‍ വീധിക്കപെട്ടവന് ആയതാണ് അമീറിനെ വേദനിപ്പിക്കുക. അമീര്‍ മാത്രമല്ല  അബ്ദുള്‍നാസര്‍ മഅദനിയ്ക്ക് നേരിടേണ്ടി വന്നതും ഇതേ അവസ്ഥ തന്നെയാണ്. ജീവിതത്തിന്റെ സുവര്‍ണ്ണ കാലം നഷ്ടപ്പെട്ട് പോയവര്‍ മാത്രവുമല്ല കുറ്റക്കാരനായി വിധിയെഴുതിയിട്ടു നീണ്ട കാലത്തിനു ശേഷം നിരപരാധി എന്ന് പറഞ്ഞാലും അത്രയും കാലം അപരാധി എന്ന വിളികേള്‍ക്കേണ്ടിവന്നവരാനിവര്‍ ആ വേദന ഏതു വിധികല്‍ക്കാന് മായ്ക്കാന്‍ കഴിയുക?..


          വീണ്ടും അമീര്‍ഖാന്മാരെയും മഅദനി മാരെയും സൃഷ്ടിച്ചെടുക്കാന്‍  പോലീസ്‌ സദാപരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അവര്‍ മെനഞ്ഞെടുക്കുന്ന അപസര്‍പ്പകഥയിലെ കതാപാത്രമാകാന്‍ ഇപ്രാവശ്യം ഭാഗ്യം കിട്ടിയ ഹതഭാഗ്യനാണ് ഷമീര്‍.റിപ്പപ്ലിക് ദിനത്തോടനുബന്ധിച്ച് ദല്‍ഹി പോലീസ്‌ പുറത്തിറക്കിയ ഭീകരരുടെ ലിസ്റ്റില്‍ ഷമീര്‍ കെ പി സാബിര്‍  എന്നീ പേരുകള്‍  ഉള്ള മലയാളികളായ രണ്ടു  പേര്‍ ഉണ്ട് എന്ന് വാര്‍ത്ത വന്നു അല്പം താമസിയാതെ തന്നെ ബാന്ഗ്ലൂര്‍ സ്ഫോടനകേസിലെ പ്രതിയായ മലയാളിയായ ഷമീര്‍ ദല്‍ഹിയില്‍ അരസ്ട്ടിലായെന്നും റിപ്പപ്ലിക് ദിനാഘോഷത്തില്‍ അക്രമം നടത്തുക എന്നതായിരുന്നു  ലക്‌ഷ്യം എന്നും  പോലീസ്‌ പറയുകയുണ്ടായി..അപ്പോള്‍ തന്നെ രാവിലെ വായനക്കാരന് മംഗളം നേര്‍ന്നു കൊണ്ടു വരുന്ന ഒരു പത്രത്തില്‍ ഇദേഹത്തിന്റെ തീവ്രവാദ ബന്ധത്തിന്റെ ഞാട്ടിക്കുന്ന കഥകള്‍ ആണ് പുറത്തു വന്നത്. എന്നാല്‍ ഈ സംഭവത്തെ കുറിച്ച് ദല്‍ഹി പോലീസ്‌ പറഞ്ഞു നാവ് വായ്ക്കകത്ത് ഇടുന്നതിനു മുന്‍പേ ഷമീര്‍ അറസ്റ്റിലാകുന്നത് ദല്‍ഹിയില്‍ അല്ലാ എന്നും ദുബായില്‍ വെച്ചേ ഇദേഹത്തെ അറസ്റ്റ്‌ ചെയ്തെന്നും വാര്‍ത്തകള്‍ വന്നു തുടങ്ങിയിരുന്നു... . ഷമീറിനെ ദുബായില്‍ വെച്ച് ആണ് അറസ്റ്റ്‌ ചെയ്യപെട്ടത്‌.രണ്ടായിരത്തി എട്ടുമുതല്‍ സൌദിയില്‍ കഴിഞ്ഞ ഷമീര്‍  അവിടെ നിന്നും പൊതുമാപ്പില്‍ നാട്ടിലെതുകയും രണ്ടു വര്ഷം മുന്‍പ്‌ പുതിയ ഒരു പാസ്പോര്‍ത്റ്റ്‌ എടുത്ത്‌ ദുബായില്‍ പോയത് അന്ന് പോകുമ്പോഴും പാസ്പോര്‍ട്ടിന് അപേക്ഷിക്കുംപോലും ഈ കേസുകളുടെ കാര്യങ്ങള്‍ ഒന്നും ആരും സൂചിപ്പിച്ചിരുന്നില്ല എന്നതാണ്.. ദുബായില്‍ സ്വന്തം കുടുംബത്തോടൊപ്പം കഴിഞ്ഞു വരികയായിരുന്ന  ശമീരിനെ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ ദുബായില്‍ വെച്ച് അറസ്റ്റ്‌ ചെയ്യുകയാണ് ഉണ്ടായത്. ഈ സത്യം എന്ത് കൊണ്ടു പുറം ഒകം അറിഞ്ഞു എന്ന് ചോദിച്ചാല്‍അറസ്റ്റ്‌ ചെയ്തു കൊണ്ടു പോകും വഴി ഷമീര്‍ അടെഹതിനെ സുഹൃത്തിനെ വിളിച്ചു  വിളിച്ചു ഭാര്യയെ നാട്ടിലെക്കയ്ക്കാനും ഞാന്‍ പോലീസ്‌ പിടിയിലാണ് എന്ന് പറയുകയും ചെയ്തു.ഒരു പക്ഷെ ഇങ്ങനെ ഒരു ഫോണ്‍ വിളി ഉണ്ടായിരുന്നെനില്ലന്കില്‍ ദല്‍ഹി പോലീസ്‌ പറഞ്ഞത് പോലെ ദല്‍ഹിയില്‍ നിന്നും അറസ്റ്റ്‌ ചെയ്യപെട്ട ഭീകരനായി ഷമീര്‍ മാറുമായിരുന്നു.. അന്ന് അറസ്റ്റ്‌ ചെയ്യപെട്ട ഷമീര്‍ ഇപ്പോള്‍ എവിടെയാണ് എന്നാ ചോദ്യം ഇപ്പോഴും ബാക്കിനില്‍ക്കുന്നുണ്ട്.  
      

        ഇത് പോലെ ഒരുപാടു പേര്‍ ഇന്നും നരകയാതന അനുഭവിച്ചു ജയിലരകള്‍ക്കുള്ളില്‍ കഴിഞ്ഞു കൂടുന്നുണ്ട്. മക്കാ മസ്ജിദ്‌ സ്ഫോടനത്തില്‍ പ്രതികളെന്നു പറഞ്ഞു പോലീസ്‌ പിടിച്ച് കൊണ്ടു പോയ കലീമിനും ബാക്കിയുള്ളവരും നിരപരാധികളാണ് എന്ന് മനസ്സിലാക്കാന്‍ ഒരു അസീമാന്ദ കുറ്റസമ്മതം നടത്തേണ്ടി വന്നു. ഇനിയും കുറ്റസമ്മതം നടത്താന്‍ അസീമാന്ധമാര്‍ ഏറെയാണ്. ഇവര്കൂടി തയ്യാറായാല്‍ ആയിരകണക്കിന് വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍ക്ക് അവരുടെ നിരപാരിത്വം തെളിയിക്കാനാകും.പക്ഷെ എന്ത് കൊണ്ടോ അങ്ങനെ ഒന്നുണ്ടകുന്നില്ല. കുറ്റസമ്മതം എന്നത് പോട്ടെ തെളിവുകളുടെ പിന്‍ബലത്തില്‍ അറസ്റ്റ്‌ ചെയ്യപെട്ട ഹിന്തുത്വ തീവ്രവാദികള്‍ ഇനും സമൂഹമധ്യത്തിലൂടെ  സൊയര്യവിഹാരം നടത്തുമ്പോഴും നീതിദേവത കണ്ണടച്ചു പിടിക്കുന്നതാണ് നമുക്ക്‌ കാണാന്‍ കഴിയുന്നത് ..
 .

      ഒന്നും ഇവരില്‍ അവസാനിക്കുന്നില്ല. രാജ്യത്തു നടന്നതും , വരാന്‍ പോകുന്നതുമായ സ്ഫോടനങ്ങളില്‍ അവിശ്യാനുസരണം ഉപയോഗിക്കാന്‍ മലെഗാവിനു ശേഷം  സ്ഫോടനങ്ങളുടെ ക്രെഡിറ്റ്‌ ഇരുപത്തി എട്ടില്‍ പതിനാറും ചിലര്‍ കൊണ്ട് പോയീ എങ്കിലും  ഡിമാന്‍ഡ് സപ്ലൈ പ്രശ്നങ്ങള്‍ നിലവിലുള്ളത് കൊണ്ട് കുറച്ചു തീവ്രവാദികളെ  അടിയന്തിരമായി കിട്ടേണ്ടതുണ്ട് ... അതിനു വേണ്ടി ഇരുട്ടത്ത് തവളകളെ പിടിക്കുന്ന മാതിരി  പോലീസ്‌ ഇറങ്ങുന്ന കാഴ്ചകളാണ് നാം ബട്ലാ ഹൌസില്‍ കണ്ടത്‌. ഇസ്രായേല്‍ എംബസിയുടെ കാര്‍ ബോംബ്‌ സ്ഫോടനത്തിലെ പ്രതികളെ പിടിക്കാന്‍ എന്നാ വ്യാജേനെ ഉറങ്ങികിടക്കുന്ന മനുഷ്യരുടെ ഇടയിലേയ്ക്ക് ഇരുളിന്റെ മറവില്‍ വീടുകളിലെ വാതിലുകള്‍ ചവിട്ടിപൊളിച്ചു കടന്നു വന്ന പോലീസ്‌ നാട്ടുകാരുടെ അവസരോചിതമായ ഇടപെടലിന് മുന്നില്‍ നാണം കേടുന്നതാണ് നാം കണ്ടത്... നിരപരാധികളായ ഒരു പറ്റം ചെറുപ്പക്കാരെ പിടിച്ച് കൊണ്ടു പോയി ആ സ്ഫോടനത്തിലെ പ്രതികളെ ഉണ്ടാക്കിയെടുക്കുക എന്നതായിരുന്നു പോലീസ്‌ അജണ്ട. എന്നാല്‍ അതിനു വിലങ്ങുതടിയായത് നാട്ടുകാര്‍. ഇവരുടെ ഫലപ്രദമായ ഇടപെടലിനെ എത്ര സല്യുട്ട് ചെയ്താലും മതിയാകില്ല ... അല്ലെങ്കില്‍ പതിനാലു വര്ഷം കഴിഞ്ഞു പുറത്തിറങ്ങിയ മറ്റൊരു അമീര്‍ഖാന്‍ മാരായി ഇവര്‍ മാറിയേനെ. അല്ലങ്കില്‍ ഏറ്റുമുട്ടല്‍ കൊലപാതങ്ങളിലെ ഭീകരവാടികലായോ,രാജ്യത്ത് നടക്കുന്ന സ്ഫോടനകെസുകളിലെ പ്രതികളായി അറസ്റ്റ്‌ ചെയ്യപെട്ട “തീവ്രവാദികളുടെ ലിസ്റ്റില്‍ ഇവരുടെ പേരുകള്‍ നമുക്ക്‌ വായിക്കാമായിരുന്നു..ഈ ആര്‍ജവ ബോധം ഇവര്‍ മുന്നേ കാണിച്ചിരുന്നെങ്കില്‍ ഒരു പാടു നിരപാരധികള്‍ ഇന്ന് കരാഗ്രഹത്തില്‍ കഴിഞ്ഞു കൂടുമായിരുന്നില്ല.  അവസാനം വന്നു ചേര്‍ന്ന ഈ ധീരതയ്ക്ക് ഒരുപാടു ശുഭ സൂചനകള്‍ നമുക്ക്‌ നല്‍കുന്നത് തന്നെയാണ്. 

       ആടിനെ പട്ടിയാക്കാന്‍ മിനക്കെടുന്ന പോലീസിന്‍റെ ചിലഒളിയജണ്ടകള്‍ തുടര്‍ന്നു വരുന്നതായാണ് കാണാന്‍ കഴിയുക.. ദല്‍ഹിയിലെ മുസ്ലീങ്ങള്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലത്ത് വന്നു ബട്ല ഹൌസില്‍ കണ്ടത് പോലെ നിരപരാധികളായ രണ്ടു മുസ്ലിം ചെറുപ്പക്കാരെ തട്ടികൊണ്ടുപോകുവാനുള്ള പോലീസ്‌ ശ്രമം നാട്ടുകാരുടെ ധീരമായ ഇടപെടലിന് മുന്നില്‍ അമ്പേ പരാജയപെടുകായിരുന്നു.പോലീസ്‌ വന്ന വാഹനത്തില്‍ നിന്നും തിരിച്ചറിയല്‍ കാര്‍ഡുകള്‍ വരെ ഉണ്ടായിരുന്നു എന്ന് കാണുമ്പോള്‍ ഇവരുടെ നിഗൂഡതാല്പര്യങ്ങലുടെ വ്യാപ്തി എത്രത്തോളം അപകടകരം എന്നതിന് വേറെന്താണ് തെളിവായി വേണ്ടത്.   കഴിഞ്ഞവര്‍ഷം ജുലൈയിലുണ്ടായ മുംബൈ സ്ഫോടനവുമായി ബന്ധപ്പെട്ടു തഖി അഹ്മദിനെ കസ്റഡിയിലെടുക്കാനെത്തിയ മൂന്നു മുംബൈ എ.ടി.എസ് ഉദ്യോഗസ്ഥരെ ഡല്‍ഹി പോലിസ് പിടികൂടി, തഖി അഹമ്മദ് തന്റെ നിരപരാധിയായ സഹോദരന നഖി ബിനേ മുംബൈ സ്ഫോടനത്തില്‍ പ്രതി ആക്കിയതിനെതിരെ മുംബൈ എ ടി എസ് നെതിരെ പരാതി കൊടുക്കുകയും , നിയമപോരാട്ടം നടത്തുകയും ചെയ്തതാണ് , ത ഖി അഹമ്മദ് നെ കുടുക്കാന്‍ അവര്‍ മുതിര്‍ന്നത് ..      ഇങ്ങനെ പക വീട്ടലുകള്‍ തുടര്‍ക്കഥയായി മാറുകയും. നിയമം സംരക്ഷിക്കെന്ടവര്‍ തന്നെ നിരപരാധികളെ പിടിച്ച് കൊണ്ടു പോയി പ്രതികളാക്കി മാറ്റുകയും  ചെയ്തു കൊണ്ടിരിക്കുമ്പോള്‍   യഥാര്‍ത്ഥ പ്രതികള്‍ നമുക്ക് ചുറ്റുമിരുന്നു എല്ലാവരെയും വിഡ്ഢികളാക്കിയതിന്‍റെ പുച്ഛം നിറഞ്ഞ ചിരിയോടെ പുതിയ സ്ഫോടനങ്ങള്‍ ആസൂത്രണം ചെയ്യുന്നുണ്ടാവും..

      രാജ്യത്ത് നടന്ന പല സ്ഫോടങ്ങളിലും തങ്ങളുടെ കൈകള്‍ ഉണ്ടായിരുന്നു എന്നാ സത്യം ഒന്നൊന്നായി തെളിഞ്ഞു കൊണ്ടുവരുമ്പോള്‍ മുഖം രക്ഷിക്കാനായി സംഘപരിവാരം അവരുടെ ആജ്ഞാനുവര്തികലായ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് റെഡിമെയ്ഡ് ഭീകരവാദികളെ ഉണ്ടാക്കിയെടുക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അതിനായി നിരപരാധികളെ തേടി പോലീസ്‌ പരക്കം പായുന്നു. സത്യം എക്കാലവും മൂടി വെയ്ക്കാന്‍ കഴിയിലല്ലോ. രാജ്യത് നടന്ന പല സ്ഫോടനങ്ങളുടെയും പിന്നിലുള്ള സംഘപരിവാര കരങ്ങള്‍  ഇന്ന് നിയമത്തിന്‍റെ മുന്നിലുണ്ട് ഇനി വേണ്ടത് സംവാദങ്ങളും സെമിനാരുകലുമല്ല. രാജ്യത്തെ അസ്ഥിരപെടുത്തുന്ന ഈ സംഘപരിവാര  ഭീകരരെ കല്തുരുങ്കിലടയ്ക്കാനുള്ള ആര്ജ്ജവമാണ് ഭരണകൂടം കാണിക്കേണ്ടത് അല്ലങ്കില്‍ ഇവര്‍ വീണ്ടും നമ്മുടെ രാജ്യത്തിന്റെ അഖണ്ടതയുടെ നെഞ്ചില്‍ ത്രിശൂലം കയറ്റിയിട്ടു മാറി നിന്ന് ഒരു വിഭാഗത്തിനെതിരെ വിരല്‍ചൂണ്ടും. ഇവരാണ് തീവ്രവാദികള്‍ എന്ന്.. അത് തന്നെയാണ് അവര്‍ ചെയ്തു വന്നിരുന്നത്. അന്ന് മുസ്ലീങ്ങള്‍ക്ക് നേരെ ചൂണ്ടിയിരുന്ന വിരലുകള്‍ ഇന്ന് അവര്‍ക്ക്‌ നേരെ തിരിയുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. അപ്പോഴും  തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിറച്ച സഞ്ചികള്‍ വണ്ടിയുടെ  ഡിക്കിയില്‍ ഒളിപ്പിച്ചു പോലീസ് മുസ്ലിം യുവാക്കള്‍ മക്കളായി ഉള്ളവരുടെ വീടിന്റെ വാതിലുകള്‍ ചവിട്ടിപോളിക്കും .. മാധ്യമങ്ങള്‍ ആടിനെ  പേപ്പട്ടിയാക്കി  നിരത്തിലിറക്കി പൊതുജനങ്ങളെ കൊണ്ട്  കല്ലെറിയിക്കും  അപ്പോഴും ഗുജറാത്തിലെ കത്തിയെരിഞ്ഞ പിഞ്ചുകുഞ്ഞിന്‍റെ മൃതദേഹം നീതി കിട്ടാതെ പിടഞ്ഞു കരയുന്നുണ്ടാവും ...
Related Posts Plugin for WordPress, Blogger...

ഈ പോസ്റ്റ്‌ ഷയര്‍ ചെയ്യാന്‍